Endz

News

മോഹിനിയാട്ടം

കേരളത്തിന്‍റെ സ്വന്തമായ നൃത്തകലാരൂപമാണ് മോഹിനിയാട്ടം. കേരളീയക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ‘മോഹിനിയാട്ടം’. ഈശ്വരാരാധനയ്ക്കുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഇതു വളര്‍ന്നു വന്നത്. നൃത്തപ്രിയനായ നടാരജനെ നൃത്തത്തിലൂടെ ആരാധിക്കുക എന്നതായിരുന്നു ലക്ഷ്യം. പില്ക്കാലത്ത് ഇത് വെരുമൊരു വിനോദോപാധിയായി തീര്‍ന്നു. മോഹിനി’ എന്ന വാക്കിന് ‘മോഹിപ്പിക്കുന്നവള്‍’ എന്നാണര്‍ത്ഥം. ‘ആട്ട’ത്തിന് ‘നൃത്തം’ എന്നും മോഹിനിയാട്ടത്തിന് ‘മോഹിപ്പിക്കുന്നവളുടെ നൃത്തം’ എന്നു ശബ്ദാര്‍ഥം പറയാം ‘മോഹിനി’ സങ്കല്പം പ്രധാനമായും മഹാവിഷ്ണുവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. മഹാവിഷ്ണു മോഹിനിയായി അവതരിച്ച് നൃത്തം ചെയ്ത …

മോഹിനിയാട്ടം Read More »

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ

ജനനം: 1915 സെപ്തംബറില്‍ തെക്കേ മലബാറില്‍ മാതാപിതാക്കള്‍: ശ്രീദേവി അമ്മയും പനങ്ങാട്ട് ഗോവിന്ദമേനോനും മലയാളം എട്ടാംതരം വരെ പഠിച്ചു. പിന്നീട് വീട്ടിലിരുന്ന് സംഗീതവും സംസ്‌കൃതവും പഠിച്ചു. ഈ കാലത്ത് ചെറുകഥയും കവിതയും ലഘുനാടകവും പത്രമാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1937 ല്‍ കലാമണ്ഡലത്തില്‍ നൃത്ത വിദ്യാര്‍ത്ഥിനിയായി ചേര്‍ന്നു. 1938 ല്‍ മഹാകവി വള്ളത്തോള്‍ കവയിത്രി എന്ന ബഹുമതി പട്ടം നല്‍കി അനുഗ്രഹിച്ചു. കലാമണ്ഡലം കൃഷ്ണന്‍നായര്‍, വാഴേങ്കട കുഞ്ചുനായര്‍, പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ തുടങ്ങിയവരുടെ വത്സലശിഷ്യ. 1940 ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുമായുള്ള …

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ Read More »

മോഹിനിയാട്ടം

കേരളത്തിന്‍റെ തനത് ലാസ്യനൃത്തകലാരൂപമാണ്.നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്‍റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ മോഹിനിയാട്ടം ചരിത്രത്തിലൂടെ…👇 ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്‍റെപഠനത്തിനുള്ളത്. ഇന്ത്യയിലെമറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലുംദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്‍റെതുടർച്ചയായി വന്നതേവിടിശ്ശിയാട്ടത്തിന്‍റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ …

മോഹിനിയാട്ടം Read More »

അമ്മയെ കാക്കണം

(ഏപ്രില്‍ 22 ലോക ഭൌമദിനം)EARTH DAY പൂര്‍വികരില്‍നിന്നു നമുക്കു പൈതൃക സ്വത്തായി ലഭിച്ചതല്ല, ഭാവി തലമുറകളില്‍നിന്നു കടംവാങ്ങിയതാണീ ഭൂമി – ഒരേയൊരു ഭൂമി (Only One Earth) എന്ന പുസ്തകത്തിലെ ഇൌ വാക്യങ്ങള്‍ ഒാരോ നിമിഷവും നാം ഓര്‍ക്കണം. ഒരേ ഒരു ഭൂമിയേ നമുക്കുള്ളൂ. ആ ഭൂമിയമ്മയാവട്ടെ പനിച്ചൂടില്‍ വിറച്ചും മലിനീകരണത്താല്‍ ശ്വാസംമുട്ടിയും ആസന്നമരണയായിക്കഴിഞ്ഞിരിക്കുന്നു. തണുപ്പും തണലും നീരുറവകളും കിളിക്കൊഞ്ചലുകളുമൊക്കെ ഭൂമിയമ്മയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ഇൌ ദുരവസ്ഥയ്ക്കു കാരണം മക്കളായ മനുഷ്യര്‍ തന്നെ. ഭൂമിയെ രക്ഷിക്കാന്‍, സുസ്ഥിര ഭാവിയിലേക്കു …

അമ്മയെ കാക്കണം Read More »

EARTH DAY- 22 – APRIL

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരിസ് ഉടമ്പടി അന്താരാഷ്ട്ര ഭൌമദിനത്തില്‍ തന്നെ യാഥാര്‍ത്ഥ്യമായി. ഇന്ത്യയടക്കം 175 രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പുവെച്ചു. ആഗോള താപനത്തിനു കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 55 ശതമാനത്തിനെങ്കിലും കാരണക്കാരായ 55 രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പിടുക എന്ന കടമ്പ ഇതോടെ പൂര്‍ത്തിയായി. ഇനി ഒരുമാസം കഴിയുന്നതോടെ പാരിസ് ഉടമ്പടി നിയമമാകും. മെയ് 21 നാണ് ഉടമ്പടി നിയമമായി പ്രാബല്യത്തില്‍ വരുന്നത്. കഴിഞ്ഞ ഡിസംബറില്‍ 190 രാജ്യങ്ങള്‍ അംഗീകരിച്ച കരാറാണ് ഭൌമദിനത്തില്‍ യാഥാര്‍ഥ്യമായത്. ഭൌമദിനത്തോട് അനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന …

EARTH DAY- 22 – APRIL Read More »

വീണ്ടും ഒരു ഭൗമദിനം കൂടി

വീണ്ടും ഒരു ഭൗമദിനം കൂടി കടന്നു പോയി . സെമിനാറുകളിലും ചര്‍ച്ചകളിലും ഒടുങ്ങുന്ന ചടങ്ങുമാത്രമായി മാറിയിരിക്കുന്നു ഈ ദിനം. രാഷ്ട്ര ങ്ങള്‍ ഭൌമദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് അര നൂറ്റാണ്ട്. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. അമേരിക്കയായിരുന്നു ഈ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്. ഭൂമി മാതാവിന്‍റെ ശാപത്തിന്‍റെ കാഠിന്യം ഓരോവര്‍ഷവും ഏറി വരുമ്പോഴും മനുഷ്യന്‍ ഒന്നും പഠിക്കുന്നില്ല. കൊടും ചൂടില്‍ നദികള്‍ വറ്റിവരളുന്നു. കുടിക്കാന്‍ വെള്ളം കിട്ടതെ മനുഷ്യനും മൃഗങ്ങളും ചത്തുവീഴുന്നു. ആസന്നമായ ദുരന്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിസംഗത …

വീണ്ടും ഒരു ഭൗമദിനം കൂടി Read More »

-ലോക പുസ്തക ദിനം-

എന്ത് കൊണ്ട് ലോക പുസ്തക ദിനം? സ്പെയിൻകാരുടെ പുസ്തക പ്രേമത്തിൽ ആവേശം ഉൾക്കൊണ്ടാണ് യുനെസ്കോ ഏപ്രിൽ 23ന് പുസ്തകദിനാചരണത്തിന് തുടക്കമിടുകയായിരുന്നു. 1616 ഏപ്രില്‍ 23നാണ് വിഖ്യാത എഴുത്തുകാരനായ ഷേക്‌സ്പിയറിന്റെ ജനനവും മരണവും. അത് കൊണ്ട് തന്നെയാണ് ഈ ദിനത്തിൽ ലോക പുസ്തക ദിനം ആചരിക്കാൻ തുടങ്ങിയത് പുസ്തക പ്രേമികൾക്കായൊരു ദിനമാണ് ഏപ്രിൽ 23 ലോക പുസ്തക ദിനം. എന്നാൽ ഇതിന് പിന്നിലൊരു കഥയുണ്ട്. ആദ്യം തന്നെ ഏപ്രിൽ 23 പുസ്തക ദിനമായിട്ട് ആയിരുന്നില്ല ആചരിച്ചിരുന്നത്. ഏപ്രിൽ 23 …

-ലോക പുസ്തക ദിനം- Read More »